സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം🙏🏻
ഇന്ന് ഏവർക്കും സുപരിചിതയായ ലതാ മങ്കേഷ്ക്കറെ പരിചയപ്പെടാം
ഇന്ത്യൻ സംഗീത പ്രതിഭകളിലെ താരറാണി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും മകളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന്‍ വിളിച്ചിരുന്നത് ഹേമ എന്നാണ്. സ്കൂളില്‍ പഠിച്ചിട്ടില്ല. അച്ഛനില്‍നിന്ന് സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷം അഭിനയിച്ച് നാടകരംഗത്തെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചുപൂട്ടി. 1994ല്‍ അച്ഛന്‍ മരിച്ചു.
അച്ഛന്‍ മരിച്ച എട്ടാം ദിവസം 'പഹിലി മംഗളാഗൌര്‍' എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരമ ലഭിച്ചു. കിട്ടിഹാസന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡ് ചെയ്തെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. 'പഹിലി ഗംഗളാ ഗൌറാ'ണ് ആദ്യം പാടി റിലീസായ ചിത്രം. തുടര്‍ന്ന് വിനായകറാവുവിന്റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. 'ഗജഭൌ' എന്ന ചിത്രത്തിലാണ് ആദ്യമായി ഹിന്ദിയില്‍ പാടിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അമാനത് അലിഖാന്റെ കീഴില്‍ കൂടുതല്‍ സംഗീതം അഭ്യസിച്ചു. ഉസ്താദ് അമാനത് ഖാന്‍ ദേവസ്വാലേ, പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലെയും അഭിനയിച്ചു. ലത രണ്ടുപേര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. നൌഷാദിന്റെ അന്ദാസിനുവേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.
ഇരുപതു ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കര്‍ നെല്ല് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ കദളീ ചെങ്കദളി പാടിയാണ് മലയാളത്തിലെത്തിയത്. ബംഗാള്‍, അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെല്ലാം നാടന്‍സംഗീതത്തിന്റെ മാധുര്യം കൊണ്ടുവന്നത് ലതയാണ്. ആരി ആ നന്ദിയാ
ആരി ആ നന്ദിയാ, മധുമതയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എട്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1969ല്‍ പത്മഭൂഷണും '99ല്‍ പത്മവിഭൂഷണും ലഭിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറ് സര്‍വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്‍കി. ഭാരതരത്നം പുരസ്കാരവും നേടി.
ആലപിച്ച ഗാനങ്ങൾ
ഗാനംകദളി കൺകദളി ചെങ്കദളിചിത്രം/ആൽബംനെല്ല്രചനവയലാർ രാമവർമ്മസംഗീതംസലിൽ ചൗധരിരാഗംവര്‍ഷം1974
ഗാനംകഭി ഖാമോഷ് രഹ്ത്തെ ഹേചിത്രം/ആൽബംതസ്കരവീരൻരചനരാജേന്ദ്ര കൃഷൻസംഗീതംസി രാമചന്ദ്രരാഗംവര്‍ഷം1957
സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്‍ ദീനനാഥ് തന്നെയായിരുന്നു.1942 ല്‍ പുറത്തിറങ്ങിയ കിടി ഹസാല്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ഗാനം പുറത്തിറങ്ങിയില്ല. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദാരിദ്രത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചുതുടങ്ങി ലതാമങ്കേഷ്‌കര്‍ 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1942 ല്‍ പുറത്തിറങ്ങിയ പാഹിലി മംഗള ഗോര്‍ എന്ന മറാത്തി ചിത്രത്തിന് വേണ്ടി പാടിയ നടലി ചൈത്രാചി എന്ന ഗാനമാണ് ലതാജിയൂടേതായി ആദ്യം പുറത്തിറങ്ങിയ ഗാനം. ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലതാജി. 1943 ല്‍ പുറത്തിറങ്ങിയ ഗജാ ബാഹു എന്ന മറാത്തി ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയ ബദല്‍ ദേ തൂ എന്ന ഗാനമായിരുന്ന ലതയുടെ ആദ്യ ഹിന്ദി ഗാനം. ഗുലാം ഹൈദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച മജ്ബൂര്‍ എന്ന ചിത്രത്തിലെ ദില്‍ മെരെ തോഡ എന്ന ഗാനം ലതയെ പ്രശസ്തയാക്കി. 1949ല്‍ ഖേംചന്ദ് പ്രകാശ് സംഗീതം നല്‍കിയ ആയേഗാ ആനേവാലാ (മഹല്‍) പാടിയതോടെ ഹിന്ദി സിനിമ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി ലതാജി. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച ആ ഗാനം ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ലായാണ് കരുതപ്പെടുന്നത്.
അതേവർഷം തന്നെ അന്ദാസ് (നൗഷാദ്), ബഡി ബഹന്‍ (ഹുസ്‌നലാല്‍ഭഗത്‌റാം), ബര്‍സാത്ത് (ശങ്കര്‍ജയ്കിഷന്‍), ബസാര്‍ (ശ്യാം സുന്ദര്‍), ദുലാരി (നൗഷാദ്) ഏക് ഥി ലഡ്കി (വിനോദ്), ലാഹോര്‍ (ശ്യാംസുന്ദര്‍ വിനോദ്) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ലത പാടുകയുണ്ടായി. അമ്പതുകളില്‍ അനില്‍ ബിശ്വാസ്, നൗഷാദ്, ശങ്കര്‍ജയ്കിഷന്‍, സി.രാമചന്ദ്ര, സജ്ജാദ് ഹുസൈന്‍, ഹേമന്ത് കുമാര്‍, എസ്.ഡി. ബര്‍മന്‍, സലീല്‍ചൗധരി, വസന്ത് ദേശായി, ഹന്‍സ്‌രാജ് ബെഹ്ല്!, ശ്യാംസുന്ദര്‍, മദന്‍ മോഹന്‍, റോഷന്‍, ഖയ്യാം, ബോംബെ രവി തുടങ്ങി മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി ലതാ മങ്കേഷ്‌കര്‍. കൂടാതെ സലീന്‍ ചൗദരി, ആര്‍ഡി ബര്‍മ്മന്‍ എന്നിങ്ങനെ ബോളീവുഡിലെ പ്രശസ്ത സംഗീതസംവിധായകരുടെയെല്ലാം സ്ഥിരം ഗായികയായിമാറി ലത മങ്കേഷ്‌കര്‍.
1964 ജൂണ്‍ 27ന് ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നല്‍കിയ ഹേ മേരെ വതന്‍ കി ലോഗോ എന്ന ദേശഭക്തിഗാനം ലതപാടുന്നത് കേട്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. 1980 കൾ മുതല്‍ സിനിമാ ഗാനങ്ങള്‍ പാടുന്നതു കുറച്ചെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവയായിരുന്നു. 1969 ല്‍ പത്മഭൂഷണും 1989 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999 ല്‍ പത്മവിഭൂഷണും, 2001 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുരകാരങ്ങള്‍ നല്‍കി രാജ്യം ലതാജിയെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്. ലക്ഷ്മീകാന്ത് പ്യാരേലാല്‍ കൂട്ടികെട്ടിന് വേണ്ടി 696 ഗാനങ്ങൾ ആലപിച്ചിട്ടുള്ള ലതാജി മുഹമ്മദ് റാഫിയുമായി ചേർന്ന് 440 ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ലതാജി ഏറ്റവും അധികം പാട്ടുകൾ ഒന്നിച്ചു പാടിയ ഗായിക അനുജത്തി ആശാ ഭോസ്ലെയാണ്. 74 ഗാനങ്ങളാണ് ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയത്.
https://www.youtube.com/watch?v=JYuOVcI0vi4
https://youtu.be/TLcY1HvnMnU
https://youtu.be/_tgv8X6f4ic
https://youtu.be/duee3ROzuKg
https://www.youtube.com/playlist?list=PLh_2uNOE5Z-RaQnWdFASLZWDwPdymvmoE
https://youtu.be/Gxn-lLldYiQ
https://youtu.be/_t61CJBzXEA
https://youtu.be/5lXREyojnBA
ഇന്ന് ഏവർക്കും സുപരിചിതയായ ലതാ മങ്കേഷ്ക്കറെ പരിചയപ്പെടാം
ഇന്ത്യൻ സംഗീത പ്രതിഭകളിലെ താരറാണി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും മകളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന്‍ വിളിച്ചിരുന്നത് ഹേമ എന്നാണ്. സ്കൂളില്‍ പഠിച്ചിട്ടില്ല. അച്ഛനില്‍നിന്ന് സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷം അഭിനയിച്ച് നാടകരംഗത്തെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചുപൂട്ടി. 1994ല്‍ അച്ഛന്‍ മരിച്ചു.
അച്ഛന്‍ മരിച്ച എട്ടാം ദിവസം 'പഹിലി മംഗളാഗൌര്‍' എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരമ ലഭിച്ചു. കിട്ടിഹാസന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡ് ചെയ്തെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. 'പഹിലി ഗംഗളാ ഗൌറാ'ണ് ആദ്യം പാടി റിലീസായ ചിത്രം. തുടര്‍ന്ന് വിനായകറാവുവിന്റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. 'ഗജഭൌ' എന്ന ചിത്രത്തിലാണ് ആദ്യമായി ഹിന്ദിയില്‍ പാടിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അമാനത് അലിഖാന്റെ കീഴില്‍ കൂടുതല്‍ സംഗീതം അഭ്യസിച്ചു. ഉസ്താദ് അമാനത് ഖാന്‍ ദേവസ്വാലേ, പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലെയും അഭിനയിച്ചു. ലത രണ്ടുപേര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. നൌഷാദിന്റെ അന്ദാസിനുവേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.
ഇരുപതു ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കര്‍ നെല്ല് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ കദളീ ചെങ്കദളി പാടിയാണ് മലയാളത്തിലെത്തിയത്. ബംഗാള്‍, അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെല്ലാം നാടന്‍സംഗീതത്തിന്റെ മാധുര്യം കൊണ്ടുവന്നത് ലതയാണ്. ആരി ആ നന്ദിയാ
ആരി ആ നന്ദിയാ, മധുമതയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എട്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1969ല്‍ പത്മഭൂഷണും '99ല്‍ പത്മവിഭൂഷണും ലഭിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറ് സര്‍വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്‍കി. ഭാരതരത്നം പുരസ്കാരവും നേടി.
ആലപിച്ച ഗാനങ്ങൾ
ഗാനംകദളി കൺകദളി ചെങ്കദളിചിത്രം/ആൽബംനെല്ല്രചനവയലാർ രാമവർമ്മസംഗീതംസലിൽ ചൗധരിരാഗംവര്‍ഷം1974
ഗാനംകഭി ഖാമോഷ് രഹ്ത്തെ ഹേചിത്രം/ആൽബംതസ്കരവീരൻരചനരാജേന്ദ്ര കൃഷൻസംഗീതംസി രാമചന്ദ്രരാഗംവര്‍ഷം1957
സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്‍ ദീനനാഥ് തന്നെയായിരുന്നു.1942 ല്‍ പുറത്തിറങ്ങിയ കിടി ഹസാല്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ഗാനം പുറത്തിറങ്ങിയില്ല. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദാരിദ്രത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചുതുടങ്ങി ലതാമങ്കേഷ്‌കര്‍ 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1942 ല്‍ പുറത്തിറങ്ങിയ പാഹിലി മംഗള ഗോര്‍ എന്ന മറാത്തി ചിത്രത്തിന് വേണ്ടി പാടിയ നടലി ചൈത്രാചി എന്ന ഗാനമാണ് ലതാജിയൂടേതായി ആദ്യം പുറത്തിറങ്ങിയ ഗാനം. ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലതാജി. 1943 ല്‍ പുറത്തിറങ്ങിയ ഗജാ ബാഹു എന്ന മറാത്തി ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയ ബദല്‍ ദേ തൂ എന്ന ഗാനമായിരുന്ന ലതയുടെ ആദ്യ ഹിന്ദി ഗാനം. ഗുലാം ഹൈദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച മജ്ബൂര്‍ എന്ന ചിത്രത്തിലെ ദില്‍ മെരെ തോഡ എന്ന ഗാനം ലതയെ പ്രശസ്തയാക്കി. 1949ല്‍ ഖേംചന്ദ് പ്രകാശ് സംഗീതം നല്‍കിയ ആയേഗാ ആനേവാലാ (മഹല്‍) പാടിയതോടെ ഹിന്ദി സിനിമ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി ലതാജി. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച ആ ഗാനം ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ലായാണ് കരുതപ്പെടുന്നത്.
അതേവർഷം തന്നെ അന്ദാസ് (നൗഷാദ്), ബഡി ബഹന്‍ (ഹുസ്‌നലാല്‍ഭഗത്‌റാം), ബര്‍സാത്ത് (ശങ്കര്‍ജയ്കിഷന്‍), ബസാര്‍ (ശ്യാം സുന്ദര്‍), ദുലാരി (നൗഷാദ്) ഏക് ഥി ലഡ്കി (വിനോദ്), ലാഹോര്‍ (ശ്യാംസുന്ദര്‍ വിനോദ്) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ലത പാടുകയുണ്ടായി. അമ്പതുകളില്‍ അനില്‍ ബിശ്വാസ്, നൗഷാദ്, ശങ്കര്‍ജയ്കിഷന്‍, സി.രാമചന്ദ്ര, സജ്ജാദ് ഹുസൈന്‍, ഹേമന്ത് കുമാര്‍, എസ്.ഡി. ബര്‍മന്‍, സലീല്‍ചൗധരി, വസന്ത് ദേശായി, ഹന്‍സ്‌രാജ് ബെഹ്ല്!, ശ്യാംസുന്ദര്‍, മദന്‍ മോഹന്‍, റോഷന്‍, ഖയ്യാം, ബോംബെ രവി തുടങ്ങി മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി ലതാ മങ്കേഷ്‌കര്‍. കൂടാതെ സലീന്‍ ചൗദരി, ആര്‍ഡി ബര്‍മ്മന്‍ എന്നിങ്ങനെ ബോളീവുഡിലെ പ്രശസ്ത സംഗീതസംവിധായകരുടെയെല്ലാം സ്ഥിരം ഗായികയായിമാറി ലത മങ്കേഷ്‌കര്‍.
1964 ജൂണ്‍ 27ന് ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നല്‍കിയ ഹേ മേരെ വതന്‍ കി ലോഗോ എന്ന ദേശഭക്തിഗാനം ലതപാടുന്നത് കേട്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. 1980 കൾ മുതല്‍ സിനിമാ ഗാനങ്ങള്‍ പാടുന്നതു കുറച്ചെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവയായിരുന്നു. 1969 ല്‍ പത്മഭൂഷണും 1989 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999 ല്‍ പത്മവിഭൂഷണും, 2001 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുരകാരങ്ങള്‍ നല്‍കി രാജ്യം ലതാജിയെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്. ലക്ഷ്മീകാന്ത് പ്യാരേലാല്‍ കൂട്ടികെട്ടിന് വേണ്ടി 696 ഗാനങ്ങൾ ആലപിച്ചിട്ടുള്ള ലതാജി മുഹമ്മദ് റാഫിയുമായി ചേർന്ന് 440 ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ലതാജി ഏറ്റവും അധികം പാട്ടുകൾ ഒന്നിച്ചു പാടിയ ഗായിക അനുജത്തി ആശാ ഭോസ്ലെയാണ്. 74 ഗാനങ്ങളാണ് ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയത്.
https://www.youtube.com/watch?v=JYuOVcI0vi4
https://youtu.be/TLcY1HvnMnU
https://youtu.be/_tgv8X6f4ic
https://youtu.be/duee3ROzuKg
https://www.youtube.com/playlist?list=PLh_2uNOE5Z-RaQnWdFASLZWDwPdymvmoE
https://youtu.be/Gxn-lLldYiQ
https://youtu.be/_t61CJBzXEA
https://youtu.be/5lXREyojnBA