20-12-2018

Pele: Birth of a Legend (2016)
പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ് (2016)
സിനിമയുടെ വിശദാംശങ്ങൾ

ഭാഷ ഇംഗ്ലീഷ്
സംവിധാനം ജെഫ് സിംബലിസ്റ്റ്
പരിഭാഷ ജോര്‍ജ് ആന്റണി,  സുനിൽ നടക്കൽ

Frame rate 23.97 FPS
Running time 1മണിക്കൂ൪ 47 മിനിറ്റ്
#info 551FA634156C3DD9CB81E4D9DB9E0004AD7501E8
File Size 803 MB

ലോക  ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന സിനിമയാണ്  ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ്’.  സിനിമ സംവിധാനം ചെയ്യുന്നത് ജെഫ് സിംബലിസ്റ്റാണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ.ആര്‍റഹ്മാനാണ്.

"I'll win a world cup for Brazil, pai. I promise"  1950 ലെ ലോകകപ്പ് ഫൈനലിൽ ബ്രസീൽ തോറ്റതിൽ വിഷമിച്ചു വരുന്ന Dondinho യോട് മകനായ ഡിക്കോ പറയുന്ന വാക്കുകൾ ആണ് ഇത്. വീട്ടുജോലി എടുക്കുന്ന അമ്മയ്ക്കും മുൻ ഫുട്ബോൾ പ്ലെയറുംഇപ്പോൾ ആശുപത്രിയിലെ ക്ലീനിംഗ് ജോലിക്ക് പോകുന്ന അച്ചന്റേയും മകനായ തെരുവിൽ കളിച്ചു വളരുന്ന ഡിക്കോഎന്ന പെലെയുടെ അതിജീവനത്തിന്റെയും ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ഒരിക്കൽ വാസ്കോയുടെ ഗോൾകീപ്പർ ആയ ബിലെയെ പെലെ എന്നു പറഞ്ഞത് കേൾക്കുക അവന്റെ അമ്മജോലിചെയുന്ന വീട്ടിലെ കുട്ടികൾ അവനെ പെലെ എന്നു വിളിച്ചു കളിയാക്കുന്നു. എന്നാൽ നാട്ടിൽ നടന്ന santos football clubinte മത്സരത്തിൽ എല്ലാരേയും ഞെട്ടിക്കുന്ന പ്രകടനവും ഡിക്കോ കാഴ്ചവയ്ക്കുന്നു. ആ മത്സരം കാണുന്ന Waldemar ഡികോയെ സാന്റോസ് ക്ലബ്ബിലേക്ക് ക്ഷണിക്കുന്നു. എന്നാൽ അമ്മയുടെ വാശിയിൽ ഡിക്കോ അച്ഛനൊപ്പം ജോലിക്ക്പോകുന്നു. ജോലി സ്‌ഥലത്തുള്ള ഇടവേളകളിലും അച്ചൻ ഡികോയിലെ ഫുട്ബോൾ കളിക്കാരനെ പുറത്തു കൊണ്ട്വരാൻ ശ്രമിക്കുന്നു. മകനിലെ ഫുട്ബാളിനോടുള്ള സ്നേഹം കാണുന്ന അമ്മ ഡികോയുടെ ഇഷ്ടങ്ങൾക്കു അനുവാദംനൽകുന്നു.

സാന്റോസ് ക്ലബ്ബിലെ യൂത്ത് ടീമിൽ നിന്നും പ്രോ ടീമിലേക്കും പിന്നീട് ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിലേക്കുംഎത്തുന്ന ഡിക്കോ തന്റെ തനതു ശൈലികൾ കൊണ്ട് ലോകകപ്പ് എന്ന സ്വപ്നം ബ്രസീലിനു നേടിക്കൊടുക്കുന്നു. ബ്രസീലിന്റെ വന്യമായ ജിംഗ താളവും ഫുട്ബോൾ ആവേശങ്ങളും മനോഹരമായി തന്നെ ചിത്രത്തിൽകാണിച്ചിച്ചിരിക്കുന്നു. AR റഹ്മാന്റെ മ്യൂസിക് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഏറ്റവും എടുത്തു പറയേണ്ടത്ചിത്രത്തിൽ പെലെ ആയി എത്തുന്ന Kevin de Paula യുടെ പ്രകടനം ആണ്. ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഉറപ്പായുംകണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നുതന്നെയാണ് Pelé: Birth of a Legend.