05-09-18

🔆🔆🔆🔆🔆
എ.കെ.രാമാനുജൻ

എ.കെ.രാമാനുജന്റെ പേര് ആദ്യമായി കേട്ടത്  വർഷങ്ങൾക്ക് മുമ്പ് തുഞ്ചൻ പറമ്പിൽ നടന്ന ഒരു രാമായണ സെമിനാറിനിടയിലാണ്.
കവി അയ്യപ്പപ്പണിക്കർ എ.കെ.രാമനുജന്റെ ത്രീ ഹണ്ട്രഡ് രാമായണാസ്  എന്ന പുസ്തകത്തെപ്പറ്റി എടുത്തു പറഞ്ഞായിരുന്നു പ്രഭാഷണം ആരംഭിച്ചത്.
ആ പുസ്തകം തേടിപ്പിടിച്ചു.
അന്ന് ആ പുസ്തകം ഞെട്ടിക്കുക തന്നെ ചെയ്തു.
വാല്മീകി രാമായണം മാത്രമാണ് രാമായണം, അല്ലെങ്കിൽ ആധികാരിക രാമായണം എന്ന ചിന്തയ്ക്കേറ്റ പ്രഹരമായിരുന്നു ആ പുസ്തകം.
പിന്നീട്  ഇംഗ്ലീഷ് സാഹിത്യ പഠനത്തിന്റെ ഭാഗമായി രാമനുജനെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.

ഇന്നു നമുക്ക് പരിചയപ്പെടാം

എ.കെ.രാമനുജൻ
🔆🔆🔆🔆🔆🔆🔆


മൈസൂർ സർവ്വകലാശാലയിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്ന അട്ടിപ്പട്ട് അസുരി കൃഷ്ണസ്വാമിയുടെ മകനായി മൈസൂരിൽ 16 മാർച്ച് 1929 ന് ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന് ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും സാഹിത്യത്തിലും അഗാധതാത്പര്യമുണ്ടായിരുന്നു. ഇംഗ്ലീഷ്, കന്നട, സംസ്കൃതം ഭാഷകളിലെ പുസ്തകങ്ങൾ നിറഞ്ഞ ഒരു ഗ്രന്ഥശാല വീട്ടിൽ ഉണ്ടായിരുന്നു.

കന്നട, തമിഴ് ഭാഷകളിൽ പരന്ന വായനയുടെ പശ്ചാത്തലമുണ്ടായിരുന്ന അമ്മ, സാധാരണക്കാരിയെങ്കിലും ആശയവൈവിദ്ധ്യങ്ങൾക്കിടയിൽ പകച്ചു പോകാത്തവളായിരുന്നു.

🔆നോക്കു🔆

"കഥ പറയൽ" (telling tales) എന്ന ലേഖനത്തിൽ രാമാനുജൻ "അച്ഛൻ ഭാഷകളും", "അമ്മ മൊഴികളും" മുഴങ്ങിക്കേട്ടിരുന്ന മൈസൂറിലെ മൂന്നു നിലകളുള്ള വീട്ടിലെ തന്റെ ബാല്യത്തെ ഇങ്ങനെ അനുസ്മരിക്കുന്നു:-

അച്ഛൻ ഞങ്ങളോടു സംസാരിച്ചിരുന്നത് ജ്യോതിശാസ്ത്രത്തേയോ ജ്യോതിഷത്തേയോ, യൂക്ലിഡിനേയോ, ഭഗവദ്ഗീതയേയോ, ചോസറിനേയോ, ഷേക്സ്പിയറേയോ, ടോൾസ്റ്റോയ്‌-യേയോ, ഡ്യൂമായേയോ, അപ്പോൾ തന്റെ വായനയിൽ ഉണ്ടായിരുന്ന മറ്റെന്തിനെയെങ്കിലുമോ കുറിച്ചായിരിക്കും. ഒരിക്കൽ അടുക്കളയിൽ അദ്ദേഹം മാക്ബത്തിന്റെ കഥ മുഴുവൻ അമ്മയോട്, ഞങ്ങളെല്ലാവരും കേൾക്കെ തമിഴിൽ പറഞ്ഞു. അതൊരു അപൂർവസന്ദർഭമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ വളർന്നു വന്നതോടെ, സംസ്കൃതവും ഇംഗ്ലീഷും ഞങ്ങൾക്ക് "അച്ഛൻ ഭാഷകളും"(father languages) തമിഴും കന്നടയും അമ്മമൊഴികളും (mother tongues) ആയി. "അച്ഛൻ ഭാഷകൾ" ഞങ്ങളെ ഞങ്ങളുടെ തന്നെ ബാല്യത്തിൽ നിന്നും കാലിവളർത്തൽക്കാരായ ഗ്രാമീണർ നിറഞ്ഞ ഗ്രാമത്തിൽ നിന്നും അകറ്റി. "അമ്മ മൊഴികൾ" ഞങ്ങളെ അവയുമായി അടുപ്പിച്ചു. ഞങ്ങളുടെ വീട് മൂന്നു നിലയുള്ളതായിരുന്നു എന്നതിൽ വലിയ ഔചിത്യം ഇപ്പോൾ എനിക്കു കാണാൻ കഴിയുന്നു. താഴത്തെ നില തമിഴിന്റെ ലോകമായിരുന്നു; മുകളിലത്തെ നിലകൾ ഇംഗ്ലീഷ്, സംസ്കൃതങ്ങളുടെ ലോകവും. അതിനൊക്കെ മുകളിലുള്ള വീടിന്റെ തുറന്ന മട്ടുപ്പാവിലിരിക്കുമ്പോൾ അച്ഛൻ നക്ഷത്രങ്ങളെ ചൂണ്ടി അവയുടെ ഇംഗ്ലീഷ്, സംസ്കൃത നാമങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അവിടെയിരുന്ന്, താഴെയുള്ള കന്നുകാലി വളർത്തുകാരുടെ കോളണിയും ഞങ്ങൾക്കു കാണാമായിരുന്നു.

മാതാപിതാക്കളും ബാല്യത്തിലെ ചുറ്റുപാടുകളും തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് രാമാനുജൻ പിന്നീട് "ആത്മചിത്രം"(സെൽഫ് പോർട്രെയിറ്റ്) എന്ന കവിതയിൽ എഴുതിയിട്ടുണ്ട്.

എനിക്ക് ഞാനൊഴിച്ച് മറ്റെല്ലാവരുടേയും ഛായയുണ്ട്.
ചിലപ്പോൾ, പീടികകളുടെ സ്പടികജാലകങ്ങൾ,
പ്രാകാശശാസ്ത്രത്തിലെ നിയമങ്ങൾക്കു വിരുദ്ധമായി,
എനിക്ക് ഒരു അപരിചിതന്റെ മുഖരൂപം കാട്ടിത്തരുന്നു.
അത് എഴുതപ്പെട്ടത് എന്നെന്നു നിശ്ചയമില്ല.
ചിലപ്പോൾ അത്ന്റെ ഒരു മൂലയിൽ
എന്റെ അച്ഛന്റെ കയ്യൊപ്പു മാത്രം കാണാം.


മാരിമല്ലപ്പ ഹൈസ്കൂളിലും മൈസൂർ മഹാരാജാ കോളേജിലും പഠിച്ചു.
1959 -62 കാലത്ത് ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ ഫുൾ ബ്രൈറ്റ് സ്കോളറായി, ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. 1962 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി, മുപ്പതു വർഷത്തോളം അവിടെ പ്രവർത്തിച്ചു.

സൗത്ത് ഏഷ്യൻ ഭാഷകളും നാഗരികതകളും വകുപ്പിന്റെ ചെയർമാനായി പ്രവർത്തിച്ചു.

 ഹാർവാർഡ്, വിസ്കോൺസിൻ, മിഷിഗൻ, കാലിഫോർണിയ തുടങ്ങി നിരവധി സർവ്വകലാശാലകളിൽ പഠിപ്പിച്ചു.

ചിക്കാഗോ സർവ്വകലാശാലയിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാം തുടങ്ങാൻ നേതൃത്ത്വം നൽകി.

അതിനിടെ
ഒരു വിവാദം


എ കെ രാമാനുജന്റെ "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ" എന്ന പ്രബന്ധം ഹി­ന്ദു­മ­ത­വി­കാ­ര­ത്തെ വ്ര­ണ­പ്പെ­ടു­ത്തു­ന്നു എന്ന കാ­ര­ണ­ത്താൽ ഡൽഹി സർവകലാശാലയിലെ ബിഎ രണ്ടാം വർഷ സിലബസിൽനിന്ന് എടുത്തുമാറ്റാനുള്ള അക്കാദമിക് കൗൺസിലിന്റെ തീരുമാനം വലിയ വിവാദം ക്ഷണിച്ചു വരുത്തി. കൗൺസിലിലെ 120 അംഗങ്ങളിൽ ഒമ്പത് പേർമാത്രമാണ് പ്രബന്ധത്തിന് അനുകൂലമായ നിലപാടെടുത്തത്❗

 തുടർന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം പ്രബന്ധം സിലബസിൽ നിന്ന് നീക്കംചെയ്യാൻ സർവകലാശാല ഉത്തരവിറക്കി.
 1987 ൽ പി­റ്റ്സ്‌­ബർ­ഗ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ നട­ന്ന കോൺ­ഫ­റൻ­സിൽ എ.­കെ. രാ­മാ­നു­ജൻ അവ­ത­രി­പ്പി­ച്ച പ്ര­ബ­ന്ധ­മാ­ണ് "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ". ഇന്ത്യ­യി­ലും തെ­ക്കു­കി­ഴ­ക്കൻ ഏഷ്യ­യി­ലെ പല രാ­ജ്യ­ങ്ങ­ളി­ലും പ്ര­ചാ­ര­ത്തി­ലു­ള്ള രാ­മാ­യ­ണ­ങ്ങ­ളു­ടെ വൈ­വി­ധ്യ­ങ്ങ­ളെ­യും വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും പറ്റി പരാ­ർശി­ക്കു­ന്ന­തി­ലൂ­ടെ ഈ ഇതി­ഹാ­സ­കാ­വ്യ­ത്തി­ന്റെ വ്യാ­ഖ്യാ­ന­ങ്ങ­ളെ­ക്കു­റി­ച്ച് കൃ­ത്യ­മായ അറി­വു നൽ­കു­ന്നു­. ഭൂ­മി­ശാ­സ്ത്ര­പ­ര­മായ പ്ര­ത്യേ­ക­ത­കൾ­ക്കും സാ­മൂ­ഹിക സാ­ഹ­ച­ര്യ­ങ്ങൾ­ക്കും അനു­സൃ­ത­മാ­യി രചി­ക്ക­പ്പെ­ട്ട ഈ ഗ്ര­ന്ഥ­ങ്ങ­ളെ­യെ­ല്ലാം തന്നെ രാ­മാ­യ­ണ­സാ­ഹി­ത്യ­ശാ­ഖ­യി­ലെ വി­ല­പ്പെ­ട്ട സം­ഭാ­വ­ന­ക­ളാ­യി അദ്ദേ­ഹം കണ­ക്കാ­ക്കു­ന്നു. വ്യ­ത്യ­സ്‌­ത ആഖ്യാ­ന­ങ്ങ­ളിൽ ഒരേ ­ക­ഥ തന്നെ പല­രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചും പല രൂ­പ­ത്തി­ലും സ്വ­ഭാവ വി­ശേ­ഷ­ങ്ങ­ളി­ലും കഥാ­പ­ത്ര­ങ്ങൾ വരു­ന്ന­തി­നെ­ക്കു­റി­ച്ചും രാ­മാ­നു­ജൻ പ്ര­ബ­ന്ധ­ത്തിൽ വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു­.

വായിക്കണേ👌
🔆🔆🔆🔆🔆🔆🔆

കൃതികൾ

പ്രാചീന തമിഴ് ക്ലാസിക് കൃതികളുടെയും മധ്യ കാലത്തെ കന്നഡ കൃതികളുടെയും തർജ്ജമകൾ

തർജ്ജമകളും സാഹിത്യ പഠനങ്ങളും
The Interior Landscape: Love Poems from a Classical Tamil Anthology, 1967

Speaking of Siva, 1973
The Literatures of India.
 Edited with Edwin Gerow. Chicago: University of Chicago Press, 1974

Hymns for the Drowning, 1981

Poems of Love and War. New York: Columbia University Press, 1985

Folktales from India, Oral Tales from Twenty Indian Languages, 1991

"Is There an Indian Way of Thinking?" in India Through Hindu Categories, edited by McKim Marriott, 1990

When God Is a Customer: Telugu Courtesan Songs by Ksetrayya and Others (with Velcheru Narayana Rao and David Shulman), 1994
A Flowering Tree and Other Oral Tales from India, 1997
കവിത, കഥ, നാടകം
The Striders. London: Oxford University Press, 1966
Hokkulalli Huvilla, No Lotus in the Navel. Dharwar, 1969
Relations. London, New York: Oxford University Press, 1971
Selected Poems. Delhi: Oxford University Press, 1976
Samskara. (translation of U R Ananthamurthy's novel) Delhi: Oxford University Press, 1976
Mattu Itara Padyagalu and Other Poems. Dharwar, 1977
Second Sight. New York: Oxford University Press, 1986
എ.കെ. രാമാനുജന്റെ മൂന്നു കന്നഡ കവിതാ സമാഹാരങ്ങളും ഒരു നോവെല്ലയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

🔆🔆🔆🔆🔆🔆🔆🔆

ഉറയൂരൽ
എന്ന കവിത

ഉറയൂരാൻ ആദ്യം വേണ്ടത്
വാലറ്റത്ത് ഏറിവരുന്ന മരവിപ്പിനെ
തച്ചുറപ്പിക്കാൻ
വേണ്ടത്ര ഉയരത്തിൽ ഒരു
മുള്ള് കണ്ടെത്തുകയാണ്.

പിന്നെ ഉറയൂരൽ തുടങ്ങാം.
അയഞ്ഞ വാലിൽനിന്ന് കൂടൊഴിയാം
മുഴുവൻ തൊലിയും ജീവനോടെ ഉരിഞ്ഞു
പോകുമെങ്കിലും.
അങ്ങനെയാണ്
ഒന്നോരണ്ടോ ഉണങ്ങിയ പാമ്പുറ
തൂങ്ങിക്കിടക്കുന്നത്
നീ കാണുക.

മാത്രമല്ല, നീയിപ്പോൾ മൂത്രമൊഴിച്ച്
അശുദ്ധമാക്കിയ
വേലിമേൽ, കാരമുള്ളിൽ തൂങ്ങിയാടി
പുതുശരീരം രൂപപ്പെടുത്താൻ യത്നിക്കുന്ന
മെലിഞ്ഞു വിളറിയ ഒരു വയസ്സൻ പാമ്പ്
ഒരുനിമിഷം നിന്നെ അസ്വസ്ഥനാക്കാനും മതി.

പാമ്പുകൾക്കും പരുന്തുകൾക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയും
ദൈവമായുള്ളോവേ,
എന്റെ മകന്റെ പരിവർത്തനമൂഹൂർത്തത്തിൽ
ഒരു നാഴികയുടെ തണൽകൊണ്ട്
അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി
അവനെ നീ അനുഗ്രഹിക്കേണമേ.

 എ.കെ രാമാനുജന്റെ 'Moulting' എന്ന ഈ കവിത മലയാളത്തിൽ പരിഭാഷപ്പെടുത്തിത്തന്ന ബാലചന്ദ്രൻ ചുള്ളിക്കാട്


ഇന്ത്യൻ ഇംഗ്ലീഷ് കവി എന്ന നിലയ്ക്കും രാമാനുജൻ ലോകപ്രസിദ്ധനാണ്